രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു

രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു. ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്റ്റ് ആയ തേജസ് വിമാനമാണ് തകര്‍ന്ന് വീണത്. ജെയ്‌സാല്‍മേറില്‍വെച്ചായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ALSO READ:മോദി സര്‍ക്കാരിനെ പുകഴ്ത്തി യുഡിഎഫ് എംപിമാര്‍

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് (എച്ച് എ എല്‍) തേജസ് രൂപകല്പന ചെയ്തത്. ആദ്യമായാണ് തേജസ് വിമാനം തകരുന്നത്. റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ക്കു പകരക്കാരനായാണ് തേജസ് സേനയില്‍ ഇടംപിടിച്ചത്.

ALSO READ:രാജസ്ഥാന് കനത്ത നഷ്ടം; പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും

കര, നാവിക, വ്യോമസേനകളുടെ സംയുക്ത അഭ്യാസപ്രകടനമായ ഭാരത് ശക്തി കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊഖ്‌റാനിലെത്തിയിരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു തേജസ് യുദ്ധ വിമാനങ്ങളും. മാര്‍ക്ക്4, ആന്റി ഡ്രോണ്‍ സിസ്റ്റം, തദ്ദേശീയ നിര്‍മതി ഡ്രോണുകള്‍, പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍, ഹ്രസ്വദൂര മിസൈലുകള്‍, പിനാക്ക റോക്കറ്റ് ലോഞ്ചര്‍, ടി90 യുദ്ധ ടാങ്കുകള്‍, കെ-9 ആര്‍ട്ടിലറി റൈഫിളുകള്‍ എന്നിവയും ഭാരത് ശക്തിയില്‍ അണിനിരന്നു. പ്രകടനം വീക്ഷിക്കാനായി 30 രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവര്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here