
പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്നത് നാല്‍പത്തിരണ്ടോളം ഭീകര ക്യാമ്പുകള്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിര്‍ദേശത്തിനായി കാത്തിരിക്കുന്നത് 150ലധികം ഭീകരന്മാരാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ: പാക് ഹൈക്കമ്മീഷനില്‍ കേക്കുമായി എത്തിയയാളുടെ ദൃശ്യങ്ങള്‍ വൈറല്‍! എന്ത് ആഘോഷമാണെന്നതിന് ഉത്തരം മൗനം!
ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നത് പാകിസ്ഥാന്‍ സൈന്യമാണ്. ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നീ ഭീകരസംഘടനകളുടെതായി അറുപതോളം വിദേശ ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളില്‍ വിദേശ ഭീകര സാന്നിധ്യം ഉണ്ടെന്നാണ് വിവരം. ജമ്മു, രജൗരി, പൂഞ്ച് പ്രദേശങ്ങളിലായി നിരവധി ഭീകരരാണ് പ്രവര്‍ത്തിക്കുന്നത്. കശ്മീര്‍ താഴ്വരയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതില്‍ 115 ഓളം ഭീകരര്‍ പാകിസ്ഥാനികളാണ്.
ALSO READ: പാക് താരം ഫവാദ് ഖാൻ്റെ സിനിമയുടെ ഇന്ത്യൻ റിലീസ് തടഞ്ഞു; വിലക്ക് പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
Around 100 terrorists, 42 terrorist launch pads awaiting instructions! Intelligence report

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here