പതിനാറാം ധനകാര്യകമ്മീഷന്‍ ചെയർമാനായി അരവിന്ദ് പനഗാരിയ നിയമിച്ചു

ഇന്ത്യയുടെ പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാനായി പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയയെ നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

Also read:വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടായതോടെ വാലിബനാവാൻ മോഹൻലാൽ ‘4 ഡി’ തീരുമാനങ്ങൾ എടുത്തു, അതാണ് ആ പോസ്റ്ററുകളില്‍ കാണുന്നതെന്ന് ജിം ട്രെയ്‌നർ

പതിനാറാം ധനകാര്യ കമ്മീഷന്റെ കാലാവധി 2025 ഒക്ടോബര്‍ 31 വരെയാണ്. റവന്യു മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയും കര്‍ണാടക കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനുമായ ഋത്വിക് രഞ്ജനം പാണ്ഡെയെ ധനകാര്യ കമ്മീഷന്റെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കമ്മീഷനിലെ മറ്റംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യ 2026 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പനഗാരിയ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. 2026-ല്‍ ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണായി ഉയരുമെന്നും അടുത്ത 3 വര്‍ഷത്തിനുളളില്‍ ജര്‍മ്മനിയുടെയോ ജപ്പാന്റെയോ ജിഡിപി നിരക്ക് അഞ്ച് ട്രില്യണാകാന്‍ സാധ്യതയില്ലെന്നും പനഗാരിയ പ്രവചിച്ചിട്ടുണ്ട്.

Also read:ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

അരവിന്ദ് പനഗാരിയ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ(എഡിബി) ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകബാങ്ക്, ഐഎംഎഫ്, ലോക ട്രേഡ് സെന്റര്‍ എന്നിവയിലും സാമ്പത്തിക ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News