ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് ചോദ്യം ചെയ്യലിന് ഹാജരായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ബിന്‍ യൂസഫ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നൗഫലിന് നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ കെ. ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ന്യൂസ് റീജിയണല്‍ എഡിറ്റര്‍ കെ. ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം 4 പ്രതികളോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് അയച്ചത്. ഇതില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷക സംഘത്തെ അറയിച്ചിരുന്നു.

നേരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട 4 എഷ്യാനെറ്റ് ജീവനക്കാര്‍ നേരത്തെ ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരോട് കോടതി നിര്‍ദേശിച്ചിരുന്നു.പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here