
ജമ്മു കശ്മീരിലെ പഹല്‍ഗാമിലും പുല്‍വാമയിലും നടന്ന ഭീകരാക്രമണങ്ങള്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് പറഞ്ഞ എം എല്‍ എ അസമില്‍ അറസ്റ്റില്‍. അസമിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) എം എല്‍ എയായ അമിനുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണവും കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതും കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോനചയാണെന്നായിരുന്നു അമിനുളിന്റെ ആരോപണം. പ്രസ്താവനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് അസം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ധിങ് മണ്ഡലത്തെയാണ് അമിനുള്‍ ഇസ്ലാം പ്രതിനിധീകരിക്കുന്നത് ബി എന്‍ എസ് 152/196/197(1)/113(3)/352/353 വകുപ്പുകള്‍ പ്രകാരമാണ് നാഗോവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, എ ഐ യു ഡി എഫ് മേധാവി മൗലാന ബദറുദ്ദീൻ അജ്മല്‍, എം എല്‍ എയുടെ ഈ പ്രസ്താവന തള്ളിക്കളഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here