
അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ എ ടി എമ്മുകള്‍ രണ്ട്- മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്ട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാം. ഈ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
എ ടി എമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ അക്കൗണ്ടുകളില്‍ നിന്ന് എ ടി എം വഴി പണം പിൻവലിക്കാം. സി ഡി എമ്മുകളിൽ പണം നിക്ഷേപിക്കുകയുമാകാം. ഇടപാടുകളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങൾക്കും അതത് ബാങ്കുകളെയാണ് ഉപഭോക്താക്കൾ ബന്ധപ്പെടേണ്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കുണ്ട്.
Read Also: അതിർത്തിയിലെ സംഘർഷാവസ്ഥ; മുംബൈയിൽ വ്യാജ മുന്നറിയിപ്പുകളിൽ പരിഭ്രാന്തരായി ജനങ്ങൾ
കേന്ദ്ര സർക്കാരിന്റെ പി ഐ ബി ഇത്തരം വാർത്തകൾ പരിശോധിച്ച് സത്യാവസ്ഥ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ വിമാനത്താവളങ്ങൾ മുഴുവൻ അടച്ചിടുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, മിനുട്ടുകൾക്കുള്ളിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
Are ATMs closed⁉️
— PIB Fact Check (@PIBFactCheck) May 9, 2025
A viral #WhatsApp message claims ATMs will be closed for 2–3 days.
🛑 This Message is FAKE
✅ ATMs will continue to operate as usual
❌ Don't share unverified messages.#IndiaFightsPropaganda pic.twitter.com/BXfzjjFpzD

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here