മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചന: ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചനയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കി വിടുന്നതിനു നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തട്ടികൊണ്ടുപോയ ആറ് വയസുകാരിയെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; സഹോദരനും കുട്ടിക്കും നവകേരള സദസിന്റെ ആദരം

തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാർ നവകേരള സദസിലൂടെ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്. ഇതിനകം എട്ട് ജില്ലകൾ പിന്നിട്ടപ്പോൾ നവകേരളസദസ്സിനെ സർവ്വജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും പ്രമുഖ നേതാക്കൾ ഉൾപ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗസ് നേതാക്കളിൽ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാൽ പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ, ആ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ തള്ളിയതോടെയാണ് കോൺഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്. എന്നിട്ടും ജനങ്ങൾ കൂടുതൽ കൂടുതൽ പരിപാടിയിലേക്ക് പങ്കെടുക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ജനപങ്കാളിത്തം കൂടി ആയതോടെ പ്രതിപക്ഷ നേതാവിന്റെ മാനസിക നില കൂടുതൽ വഷളായി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ അണികളെ കയറൂരി വിട്ടത്.

ALSO READ: പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നു, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

ത്തരം അക്രമ സമരത്തെ കുറിച്ച് കോൺഗ്രസിലെ സമാധാന കാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമങ്ങൾ മറ്റ് പ്രദേശങ്ങളിലും നടത്താൻ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. അക്രമാസക്തമാവുകയും പോലീസ് പിടികൂടുമ്പോൾ മർദ്ദനമെന്ന മുറവിളിയും ഉയർത്തുകയാണ്. പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവർ ഒരുക്കി നിർത്തുന്നത്. ഇങ്ങനെ അക്രമിസംഘത്തെ അഴിഞ്ഞാടാൻ തുറന്ന് വിടുന്നതിനെ കുറിച്ച് മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം.

ഇത്തരം അക്രമ സംഭവങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അപലപിക്കുന്നു. മുന്നണി പ്രവർത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here