ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ; കൃത്രിമ മഴപെയ്യിച്ച് ശുചീകരണം പൂർത്തിയാക്കി

attukal-pongala-2025-cleaning

ആറ്റുകാല്‍ പൊങ്കാലയുടെ സജ്ജീകരണങ്ങള്‍ക്ക് പിന്നാലെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ. പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പതിനായിരങ്ങളാണ് തലസ്ഥാന നഗരിയുടെ പാതയോരങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാല സമര്‍പ്പണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക എന്നതിനൊപ്പം പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിര്‍മാര്‍ജനം ആണ് നഗരസഭയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എന്നാല്‍, പതിവുപോലെ കൃത്യമായ ആസൂത്രണത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വെടിപ്പാക്കിയെടുത്തു നഗരത്തിലെ പാതയോരങ്ങള്‍.

Read Also: ‘ആറ്റുകാല്‍ പൊങ്കാല ലോകത്തിന് മാതൃകയാകും വിധം സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തി പൂര്‍ത്തിയാക്കി’; അഭിനന്ദിച്ച് മുഖ്യമന്ത്രി

കടുത്ത വേനലായതുകൊണ്ട് തന്നെ വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News