
മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് ഹരിയാന ഡിജിപി ഒ.പി സിങ്. വ്യക്തിയുടെ പെരുമാറ്റത്തെ വാഹനങ്ങളുടെ തിരഞ്ഞെടുപ്പുമായി, പ്രത്യേകിച്ച് ഥാർ എസ്‌യുവികളുമായും ബുള്ളറ്റ് മോട്ടോർസൈക്കിളുകളുമായും ബന്ധപ്പെടുത്തി അസാധാരണമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ഗുരുഗ്രാമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പോലീസിന് എല്ലാ വാഹനങ്ങളും പരിശോധനയ്ക്കായി നിർത്താൻ കഴിയില്ലെങ്കിലും, ഒരു താറോ ബുള്ളറ്റോ അവഗണിക്കാൻ കഴിയില്ലെന്ന് സിംഗ് പറഞ്ഞു. ഡിജിപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
വാഹന പരിശോധന നടത്തുമ്പോൾ പോലീസ് പാലിക്കുന്ന നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഹരിയാന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഒ പി സിംഗ് ശനിയാഴ്ച മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്. “താർ ആണെങ്കിൽ, നമുക്ക് എങ്ങനെ അത് ഉപേക്ഷിക്കാൻ കഴിയും? അല്ലെങ്കിൽ ബുള്ളറ്റ് മോട്ടോർസൈക്കിളാണെങ്കിൽ… എല്ലാ തെമ്മാടികളും ഇവ രണ്ടും ഉപയോഗിക്കുന്നു. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. താർ ഓടിക്കുന്ന ആളുകൾ റോഡിൽ സ്റ്റണ്ട് ചെയ്യുന്നു. ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ മകൻ താർ ഓടിക്കുന്നതിനിടെ ഒരാളുടെ മേൽ ഇടിച്ചു. അയാൾ തന്റെ മകനെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു, കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. അത് അദ്ദേഹത്തിന്റെ പേരിലാണ്, അതിനാൽ അദ്ദേഹം തെമ്മാടിയാണ്,” എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.
‘ഞങ്ങള്‍ പൊലീസുകാരുടെ പട്ടിക എടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആ വണ്ടി ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കൊക്കെ ഭ്രാന്തായിരിക്കും’ ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലും എല്ലാ കുപ്രസിദ്ധ ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്നും എന്നും ഡിജിപി പറഞ്ഞു. നിങ്ങള്‍ പൊങ്ങച്ചം കാണിച്ചാല്‍, നിങ്ങള്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ഒ പി സിംഗിന്റെ പരാമർശങ്ങൾ പെട്ടെന്ന് തന്നെയാണ് വൈറലായി മാറിയത്. ചിലർ ഉന്നത പോലീസുകാരന്റെ നിരീക്ഷണത്തെ പിന്തുണച്ചപ്പോൾ മറ്റു ചിലർ വിമർശനവുമായി എത്തി. പൊലീസിന്റെ ഉത്തരവാദിത്തത്തിലേക്കും റോഡ് സുരക്ഷയുടെ അവസ്ഥയുമാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ബുള്ളറ്റിലെത്തി മോഷണം നടത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നും വിമര്‍ശകര്‍ പറയുന്നു.
ഹരിയാനയില്‍ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളാണ് ഡിജിപിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം, ദേശീയ പാതയുടെ ഗുരുഗ്രാം എക്സിറ്റിൽ ഒരു ഥാർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അതിലെ ആറ് പേരിൽ അഞ്ച് പേർ മരിച്ചു. ഇവരെല്ലാം പബ്ബിൽ നിന്ന് പാർട്ടി കഴിഞ്ഞ് വന്നവരാണെന്ന് ആയിരുന്നു കണ്ടെത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

