
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം – 4 ദൗത്യം ഒടുവിൽ യാഥാർഥ്യമാകുന്നു. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01നാണ് വിക്ഷേപണം. ഇതുവരെ ആറ് തവണയാണ് മിഷൻ മാറ്റിവെച്ചത്. ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും ദൗത്യത്തിൻ്റെ ഭാഗമാണ്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ കോംപ്ലക്‌സ് 39എ ലോഞ്ച് പാഡില്‍ നിന്നാണ് നാല് പേരെ വഹിച്ചുള്ള സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം കുതിച്ചുയരുക. വ്യാഴാഴ്ച വൈകിട്ട് 4.30നാണ് (ഇന്ത്യന്‍ സമയം) ഡോക്കിങ് പ്രതീക്ഷിക്കുന്നത്.
നാസയില്‍ ബഹിരാകാശ യാത്രകള്‍ നടത്തി പരിചയമുള്ള ആക്‌സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. പോളണ്ടിലെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിവ്സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റു രണ്ട് പേര്‍.
ALSO READ: ‘പെൻ ഷോ’യ്ക്ക് അന്ത്യം; സാംസങ് എസ് സീരിസിൽ നിന്ന് പെന്നുകൾ പുറത്ത് ?
മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റി, തുടര്‍ന്ന് ജൂണ്‍ 10ലേക്കും 11 ലേക്കും മാറ്റിയിരുന്നു. പിന്നെയും വൈകിയ വിക്ഷേപണം ജൂണ്‍ 19-ലേക്കും 22ലേക്കും മാറ്റുകയായിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ മൂലമാണ് നേരത്തേ കാലതാമസമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here