ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണം; ആയുഷ് മിഷന്‍ പൊലീസില്‍ പരാതി നല്‍കി

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ച സംഭവത്തില്‍ ആയുഷ് മിഷന്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി. നിയമന ഉത്തരവെന്നപേരില്‍ പ്രചരിപ്പിച്ച ഇ-മെയില്‍ ഐഡി വ്യാജമായിരുന്നു. ഇ മെയില്‍ ഐഡിയുടെ പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചിരിക്കുന്നത് നാഷണല്‍ ഹെല്‍ത്ത് മിഷന്റേതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഢാലോന അന്വേഷിക്കണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

 അന്വേഷണം ആവശ്യപ്പെട്ട്‌ ആയുഷ്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ എസ്‌ സുനിത ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി. വണ്ടൂർ ചേതന ഹോമിയോ ആശുപത്രിയിലേക്ക്‌ ഒരു സ്‌പെഷലിസ്‌റ്റ്‌ ഹോമിയോ മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്‌തികയിലേക്കാണ് അഭിമുഖത്തിന്‌ അപേക്ഷ ക്ഷണിച്ചത്‌.
പിജി യോഗ്യത വേണ്ട തസ്‌തികയിലേക്ക്‌ അപേക്ഷിയ്ക്കുന്നതിന് ഇവർക്ക് പിജി യോഗ്യത ഉണ്ടായിരുന്നില്ല.  ഈ തസ്‌തികയിലേക്ക്‌ അപേക്ഷിച്ചു എന്നായിരുന്നു ഹരിദാസൻ പരാതിയിൽ സൂചിപ്പിച്ചത്‌. എന്നാൽ 2022 ജൂൺ ആറിന്‌ ജില്ലാ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫീസർ നിയമനത്തിന്‌ ഹരിദാസന്റെ മകന്റെ ഭാര്യ അപേക്ഷിച്ചിരുന്നു. ഇവർക്ക്‌ നാഷണൽ ആയുഷ്‌ മിഷന്റെ മെയിൽ ഐഡിയിൽനിന്നാണ്‌ നിയമനം ലഭിക്കുമെന്ന അറിയിപ്പു വന്നത്‌.
ഇത്‌ വ്യാജ ഐഡിയാണെന്ന്‌ തെളിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്‌ ആയുഷ്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ എസ്‌ സുനിത ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അഖിൽ സജീവും മന്ത്രിയുടെ ഓഫീസിൽ ചെന്ന്‌ പരാതി പറഞ്ഞ മലപ്പുറം പന്തല്ലൂർ സ്വദേശിയായ ബാസിതും തമ്മിലുള്ള ബന്ധവും ദുരൂഹമാണ്‌.

അതേസമയം സംഭവത്തില്‍ പരാതിക്കാരന്‍ ഹരിദാസിനെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കന്റോണ്‍മെന്റ് പൊലീസ് മലപ്പുറത്തെത്തി. നാളെ രാവിലെയായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. പരാതിക്കാരന്‍ ഗൂഢാലോചന നടത്തിയോ എന്നും പൊലീസ് അന്വേഷിക്കും. തുടര്‍ന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ടവര്‍ ലൊക്കേഷനും, ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കും. മൊഴിയെടുക്കാന്‍ പൊലീസ് സംഘം മലപ്പുറത്തേക്ക് തിരിച്ചു.

Also Read : മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ ആരോപണം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ്

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമായിരുന്നു. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് പണം നല്‍കി എന്നായിരുന്നു പരാതിയിലെ വാദം. എന്നാല്‍ അന്നേ ദിവസം ആ സമയം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. കൈരളി ന്യൂസ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

2023 ഏപ്രില്‍ 10ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മന്ത്രി ഓഫീസിന് പുറത്ത് വച്ച് പണം അഖില്‍ മാത്യുവിന് നല്‍കി എന്നതായിരുന്നു പരാതിക്കാരന്‍ ഹരിദാസിന്റെ ആരോപണം. എന്നാല്‍ പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവായ അലന്‍ മാത്യു തോമസിന്റെ വിവാഹത്തില്‍ അഖില്‍ മാത്യു പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

അതേദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമുള്ളതാണ് ദൃശ്യങ്ങള്‍. 4 മണി മുതല്‍ 5 മണിവരെ പള്ളിക്കകത്ത് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. ഏകദേശം 100 കിലോമീറ്ററാണ് തിരുവനന്തപുരവും പത്തനംതിട്ട മൈലപ്രയും തമ്മിലുള്ള ദൂരം. അതുകൊണ്ട് ഈ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നു ഏപ്രില്‍ 10ന് അഖില്‍ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത്. ആ സമയം തിരുവനന്തപുരത്ത് എത്തുക അപ്രായോഗികമാണ്.

പരാതിക്കാരന്‍ ഹരിദാസന്‍ പിന്നീട് അഖിലിനെ കണ്ട സമയം വൈകിട്ട് 4 മണിക്കും 6 മണിക്കും ഇടയ്ക്കാണ് എന്നാക്കി. അലന്‍- ക്രിസ്റ്റീന വിവാഹത്തിന് ശേഷം ഏകദേശം ആറ് മണിയോടെ നടന്ന വിവാഹ സത്കാരത്തില്‍ അഖില്‍ മാത്യു പങ്കെടുത്തതിന്റെ ദൃശ്യവും പിന്നീട് പുറത്തുവന്നു. അഖില്‍ മാത്യു ഹരിദാസില്‍ നിന്നും പണം വാങ്ങി എന്ന ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News