
റാപ്പർ വേടന് ജാമ്യം ലഭിച്ചു. പുലിപ്പല്ല് കേസിലാണ് വേടന് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂർണമായും സഹകരിക്കുമെന്നും വേടൻ അറിയിച്ചിട്ടുണ്ട്. രാജ്യം വിട്ട് പോകില്ലെന്നും പാസ് പോർട്ട് കോടതിയിൽ സമർപ്പിക്കാമെന്നും ജാമ്യാപേക്ഷയുടെ ഭാഗമായി പറഞ്ഞിരുന്നു. അതെ സമയം തന്റെ കയ്യിലുണ്ടായിരുന്നത് പുലിപല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് വേടൻ പറഞ്ഞു. എന്നാൽ ഇയാളെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല. അതേസമയം ജാമ്യാപേക്ഷയെ വനം വകുപ്പ് എതിർത്തു. രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here