ബാലസോർ ട്രെയിൻ അപകടം ,ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കണ്ടെത്തലുകൾ വെളിപ്പെടുത്തി റയിൽവേ

ഒഡീഷയിലെ ബാലസോറിൽ ട്രിപ്പിൾ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അപകടകാരണം താഴെ പറയുന്ന രീതിയിൽ സ്ഥിരീകരിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി ഡോ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു.

“പണ്ട് നോർത്ത് സിഗ്നൽ ഗൂമിയിൽ (സ്റ്റേഷൻ) നടത്തിയ സിഗ്നലിംഗ്-സർക്യൂട്ട്-മാറ്റത്തിലെ പിഴവുകളും ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 2-ന്റെ ഇലക്ട്രിക് ലിഫ്റ്റിംഗ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിഗ്നലിംഗ് ജോലികൾ നിർവ്വഹിച്ചതുമാണ് കൂട്ടിയിടിക്കലിന് കാരണം. ഈ പിഴവുകൾ ട്രെയിൻ നമ്പർ 12841-ലേക്ക് തെറ്റായ സിഗ്നലിംഗിന് കാരണമായി, അതിൽ UP ഹോം സിഗ്നൽ, സ്റ്റേഷന്റെ UP മെയിൻ ലൈനിൽ റൺ-ത്രൂ മൂവ്മെന്റിന്റെ പച്ച വശം സൂചിപ്പിച്ചിരുന്നു, എന്നാൽ UP മെയിൻ ലൈനിനെ UP ലൂപ്പ് ലൈനുമായി (ക്രോസ്ഓവർ 17 A/B) ബന്ധിപ്പിക്കുന്ന ക്രോസ്ഓവർ UP ലൂപ്പ് ലൈനിലേക്ക് സജ്ജമാക്കി; തെറ്റായ സിഗ്നലിംഗ് ട്രെയിൻ നമ്പർ 12841 UP ലൂപ്പ് ലൈനിലൂടെ കടന്നുപോകുന്നതിനും ഒടുവിൽ അവിടെ നിന്നിരുന്ന ഗുഡ്‌സ് ട്രെയിനുമായി (നമ്പർ N/DDIP) കൂട്ടിയിടിക്കുന്നതിനും കാരണമായി.

also read:സംസ്ഥാനത്ത് കടുവകളുടെയും ആനകളുടെയും സെന്‍സസ് പൂര്‍ത്തിയായി

ദുരന്തത്തിലേക്ക് നയിച്ച റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രകടമായ വീഴ്ചയും അനാസ്ഥയും ഇത് വ്യക്തമായി സ്ഥാപിക്കുന്നു.
മരിച്ച 41 യാത്രക്കാരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് കേന്ദ്രമന്ത്രിയും സമ്മതിച്ചു.ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടെങ്കിലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംഭവിച്ച സമാന സിഗ്നൽ തകരാറുകളുടെ വിശദാംശങ്ങൾ നൽകുന്നതിൽ സർക്കാർ ഒഴിഞ്ഞുമാറുന്ന നിലപാടാണ് സ്വീകരിച്ചത്. സിഗ്നൽ തകരാർ ഉണ്ടായിട്ടുണ്ടെങ്കിലും ബാലസോറിനു സമാനമായ സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് മന്ത്രാലയം വിശദീകരണം നൽകിയത്.

also read :മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News