
കരുനാഗപ്പള്ളിയില്‍ വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരന്‍ പൊലീസിന്‍റെ അറസ്റ്റിലായത്. മുഹമ്മദ് അല്‍ അമീന്‍ ഇസ്ലാം(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇന്ത്യന്‍ പൗരന്‍ ആണെന്ന വ്യാജേനെ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങരയിലെ ഫ്ളോര്‍ മില്ലില്‍ ജോലി ചെയ്യ്തുവരികയായിരുന്നു ഇയാള്‍. ഇയാളുടെ പക്കല്‍ നിന്നും അസ്സാം സ്വദേശിയാണെന്ന് കാണിക്കുന്ന വ്യാജ ആധാര്‍ കാര്‍ഡും പോലീസ് പിടിച്ചെടുത്തു.
പാസ്പോര്‍ട്ടോ മറ്റ് മതിയായ രേഖകളോ ഇയാളുടെ പക്കല്‍ ഇല്ല. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റൻറ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് അറസ്റ്റിലായത്. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്.
Also Read : വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും
പതിനൊന്ന് മാസക്കലമായി കമലേശ്വരത്തെ വീട്ടിൽ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിൻ. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്. നാല് മാസം വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരായ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രാജസ്ഥാൻ സ്വദേശിയായ ജതിൻ താമസിച്ചിരുന്നത്. എന്നാൽ മറ്റുള്ള രണ്ടുപേർക്കും ഇതിൽ പങ്കില്ലെന്നും താൻ ഒറ്റയ്ക്കാണ് കഞ്ചാവ് ചെടി വളർത്തിയതു എന്നുമാണ് ജതിന്റെ മൊഴി. കഞ്ചാവ് ചെടികൾക്ക് പുറമെ, അവ പരിപാലിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും, രണ്ട് പാക്കറ്റ് കഞ്ചാവ് വിത്തുകളും ജതിന്റെ മുറിയിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here