വായ്പ തിരിച്ചടച്ച് 30 ദിവസത്തിനകം രേഖകൾ നൽകണം; അല്ലെങ്കിൽ പ്രതിദിനം 5000രൂപ പിഴയെന്ന് ബാങ്കുകളോട് ആർ ബി ഐ

വീടിന്റെയോ മറ്റ് സ്വത്തുക്കളുടെയോ രേഖകൾ ഈട് നൽകിയാണ് ബാങ്ക് വായ്പ എടുക്കാറുള്ളത്. ബാങ്ക് വായ്പ തിരിച്ചടച്ച് കഴിഞ്ഞാൽ മാത്രമാണ് ഈ രേഖകൾ തിരികെ ലഭിക്കാറുള്ളു. ബാങ്ക് വായ്പ തിരിച്ചടച്ച് നടത്തി 30 ദിവസത്തിനകം സ്ഥാവര ജംഗമ വസ്തുക്കളുടെ രേഖകൾ വായ്പ നൽകുന്ന സ്ഥാപനങ്ങൾ തിരികെ നൽകണമെന്ന് മൂന്ന് മാസം മുൻപ് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ രാജ്യത്തെ ബാങ്കുകൾ ഇത് പാലിക്കണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്ത മറ്റു ചാർജുകൾ നീക്കം ചെയ്യാനും ആർബിഐ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കുകൾ കൃത്യസയത്ത് രേഖകൾ തിരികെ നൽകിയില്ലെങ്കിൽ, ഓരോ ദിവസത്തെ കാലതാമസത്തിനും ഉപഭോക്താവിന് 5000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

also read: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

കൂടാതെ ഈട് നൽകിയ രേഖകൾ നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യുപ്ലിക്കേറ്റ് രേഖകൾ ലഭ്യമാക്കുന്നതിനുള്ള ചെലവും വായ്പാദാതാക്കൾ വഹിക്കണം. അത്തരം സന്ദർഭങ്ങളിൽ, നടപടിക്രമം പൂർത്തിയാക്കാൻ 30 ദിവസത്തെ അധിക സമയം കൂടി നൽകും. അതായത്, നടപടിക്രമങ്ങൾക്കുള്ള 30 ദിവസത്തിന് പുറമെ 30 ദിവസം (മൊത്തം 60 ദിവസം) അധികം നൽകുമെന്ന് ചുരുക്കം.

also read: കേരളം വിഷമസ്ഥിതി അനുഭവിക്കുമ്പോൾ ഒപ്പം നിൽക്കാൻ കോൺഗ്രസും യു ഡി എഫും തയ്യാറായിട്ടില്ല; മുഖ്യമന്ത്രി

ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഉൾപ്പെടെ മുഴുവൻ വാണിജ്യ ബാങ്കുകൾക്കും ആർബിഐയുടെ നിർദ്ദേശം ബാധകമാണ്. വ്യക്തിഗത വായ്പകൾ അടച്ചുതീർത്ത് കഴിഞ്ഞാലും, ഈട് നൽകിയ രേഖകൾ തിരികെ ലഭിക്കുമ്പോൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടർന്നാണ് ആർബിഐ നടപടി. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News