ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രിതം; മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു

ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രിതം. പണപ്പിരിവ് നടത്താന്‍ നീക്കമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. രണ്ടാ‍ഴ്ച മുമ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാറുടമകളുടെ മൊ‍ഴിയും രേഖപ്പെടുത്തി.

ALSO READ: അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

സംസ്ഥാന സർക്കാരിൻറെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് വസ്തുത വിരുദ്ധമായ കാര്യങ്ങൾ ബാറുടമയുടെ ശബ്ദരേഖയിലൂടെ എക്സൈസ് വകുപ്പിനെതിരെ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു പരാതി. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറിയത്. അന്വേഷണ സംഘത്തെയും അന്വേഷണ രീതിയും എഡിജിപി തീരുമാനിക്കും.

ALSO READ: ‘ടര്‍ബോ’ ടോട്ടലി ടോപ്പാണ്; ഇളക്കി മറിച്ച ഫൈറ്റ് സീനുകൾക്ക് പിന്നിലെ എഫക്റ്റ് ഇവരുടെ എഫേർട്ടാണ്

പുതിയ മദ്യനയത്തിൽ ഇളവിലായി പണം പിരിച്ച് നൽകണമെന്നാണ് ബാർ ഉടമയായ അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. ആരോപണത്തെ ബാർ ഉടമകളുടെ സംഘടന പ്രസിഡൻറ് തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു. ബാറുകളുടെ കാര്യത്തിൽ കർശന നിലപാട് സർക്കാർ സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥത ഉണ്ടെന്നും ഇപ്പോൾ പുറത്തുവന്ന ശക്ത രേഖയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മന്ത്രി എം ബി രാജേഷും വ്യക്തമാക്കിയിരുന്നു. ഇതിൽ പിന്നാലെയാണ് മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകുന്നത്. ബാറുടമയായ അനിമോന്റെ ശബ്ദരേഖ, അതിലേക്ക് നയിച്ച കാര്യങ്ങൾ എല്ലാം ക്രൈംബ്രാഞ്ച് നടത്തുന്ന സമഗ്ര അന്വേഷണ പരിധിയിൽ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News