അഖിൽ മാത്യുവിന്റെ പരാതി; ഗൂഢാലോചന കേസിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു

അഖിൽ മാത്യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാസിത്, അഡ്വ. റഹീസ് എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ചു. കന്റോൺമെന്റ് സ്റ്റേഷനിൽ ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ഹരിദാസനെയും തിരുവനന്തപുരത്ത് ഉടനെ എത്തിക്കും എന്നാണ് റിപ്പോർട്ട്. തട്ടിപ്പിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ പ്രതിചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിയമന തട്ടിപ്പെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേസിലെ പ്രതി ലെനിന്‍ രാജ് രംഗത്തെത്തിയിരുന്നു. “സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറുള്‍പ്പെടെ പങ്കാളിയാണെന്നാണ് ലെനിന്‍റെ വെളിപ്പെടുത്തല്‍. കേസിലെ പ്രതി ലെനിന്‍ രാജ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ ലൈവ് അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. അതേസമയം ഇന്നലെ റിപ്പോർട്ടർ ചാനലിലെ വെളിപ്പെടുത്തലിന് ശേഷം കൈരളി ന്യൂസിനോട് ഇക്കാര്യം ലെനിൻ വ്യക്തമാക്കിയിരുന്നു.

also read : ദില്ലിയില്‍ മാധ്യമ വേട്ട: ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്

ഒളിവിലുള്ള പ്രതിയാണ് ഇപ്പോള്‍ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അഷ്കറിന് ഇതില്‍ പങ്കുണ്ടെന്നാണ് ലെനിന്‍ പറഞ്ഞത്. സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ബാസിത്തും, അഡ്വ നൗഫല്‍, ഹരിദാസന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ലെനിന്‍ തത്സമയം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞത്.

also read :‘ആ വിറയല്‍ മാറിയിട്ടില്ല സര്‍,വീട്ടില്‍ കാത്തിരിക്കാന്‍ കുടുംബമുണ്ട്’; സ്വകാര്യ ബസ്സിന്റെ മത്സര ഓട്ടത്തില്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രികന്റെ വൈറല്‍ കുറിപ്പ്

സംഭവത്തില്‍ 75000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അഖില്‍ മാത്യുവിനെ അറിയില്ലെന്നും അഭിമുഖത്തില്‍ ലെനിന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News