
ക്രിസ്തുവിന്റെ അന്ത്യഅത്താഴം മനുഷ്യകുലത്തിന്റെ രക്ഷാമാർഗമാണെന്നും, ആത്മത്യാഗത്തിലൂടെ മറ്റുള്ളവർക്ക് നന്മയേകാൻ ഓരോരുത്തർക്കും കഴിയണമെന്നും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ.
പെസഹാ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്. ലോകരക്ഷയ്ക്കായി സ്വന്തം ശരീരവും രക്തവും ദാനമായി നൽകിയ ക്രിസ്തുവിന്റെ മാതൃക പിന്തുടരാൻ വിശ്വാസികൾക്ക് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജാതിമത ഭേദമന്യേ എല്ലാ മനുഷ്യർക്കും പ്രയോജനമുള്ളവരായി ജീവിക്കുക എന്ന വലിയ സന്ദേശമാണ് പെസഹാ നൽകുന്നത്. ക്രിസ്തു എല്ലാവർക്കും വേണ്ടിയാണ് സ്വയം സമർപ്പിച്ചത്. ആ സ്നേഹവും ത്യാഗവും ഉൾക്കൊണ്ടുകൊണ്ട്, സഹജീവികളുടെ വേദനകളിൽ പങ്കുചേരാനും അവർക്ക് രക്ഷയും ആശ്വാസവും നൽകാനും നമുക്ക് സാധിക്കണം എന്നും അദ്ദേഹം തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


