ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി; അമല പോളിന്റെ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതി

വഞ്ചനാ കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം മദ്രാസ്‌ ഹൈക്കോടതി റദ്ദാക്കി. ഉടൻ അന്വേഷണ സംഘത്തിന്‌ മുന്നിൽ കീഴടങ്ങാൻ ഭവീന്ദറിനോട്‌ കോടതി ആവശ്യപ്പെട്ടു. അമല പോളിന്റെ ഹർജിയിലാണ് നടപടി. ഉപാധികളില്ലാതെയുള്ള ജാമ്യം കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്ന്‌ ജസ്‌റ്റിസ്‌ സി വി കാർത്തികേയൻ നിരീക്ഷിച്ചു.

ALSO READ: ‘ഇവിടെ വിഷയം ചിത്രയും സൂരജും അല്ല, അവകാശം മനസ്സിലാവാത്ത കുറേ ഫാൻസുകാരാണ്’; സൂരജിന് പിന്തുണയുമായി ‘ബല്ലാത്ത പഹയൻ’

ഗുരുതര ആരോപണങ്ങളാണ് മുൻ പങ്കാളിക്കെതിരെ നടി ഉന്നയിച്ചിരിക്കുന്നത്. ഭവിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അമല പോൾ കഴിഞ്ഞവർഷം പരാതി നൽകിയിരുന്നു. ഭവിന്ദർ സിങ്ങും കുടുംബവും പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും താരം ആരോപിച്ചു. ഒരുമിച്ചുണ്ടായിരുന്ന കാലത്തെ അടുപ്പം മുതലെടുത്താണ് വഞ്ചിച്ചത്. നടിയുടെ പരാതിക്ക് പിന്നാലെ ഭവിന്ദർ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ഭവിന്ദറിന് വില്ലുപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ALSO READ: ‘ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല’: ഗോവിന്ദൻ മാസ്റ്റർ

ആദ്യഭർത്താവ് എഎൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. ലിവിങ് റിലേഷനിലായിരുന്നു ഇരുവരും. എന്നാൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ പിരിയുകയായിരുന്നു. ശേഷം അമല ജ​ഗത് ദേശായിയെ വിവാഹം ചെയ്തു. ഇപ്പോൾ അമ്മയാവാനുള്ള കാത്തിരിപ്പിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News