
തിരുവനന്തപുരത്ത് കാപ്പ നിയമപ്രകാരം അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതൻ കൊടുംക്രിമിനലെന്ന് പോലീസ് റിപ്പോർട്ട്. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എം എൽ എയായിരിക്കെ വി കെ പ്രശാന്തിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.
തിരുവനന്തപുരത്ത് കാപ്പാ നിയമപ്രകാരം പോലീസ് ജയിലിൽ അടച്ച വാഴോട്ടുകോണം ബിജെപി വാർഡ് കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ ആണെന്നുള്ളതിന്റെ തെളിവുകളാണ് പുറത്തുവരുന്ന പോലീസ് റിപ്പോർട്ട്. വട്ടിയൂർക്കാവ് സ്റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാർച്ചിൽ ക്ഷേത്രത്തിൽ വച്ച് സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി കൂടിയാണ്.
ALSO READ: അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്നയാളല്ല ഞാൻ, 10 കോടിയുടെ മാനനഷ്ട കേസ് നൽകും: ലക്ഷ്മി പ്രിയ
വീടുകയറി ആക്രമണം നരഹത്യാശ്രമം, സ്ത്രീകളോട് അപമര്യാതയായി പെരുമാറൽ, പൊതു സ്ഥലത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കൽ തുടങ്ങിയ മറ്റ് കേസുകളും ഉണ്ട്. വട്ടിയൂർക്കാ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാൾ കൂടിയാണ് സുഗതൻ. കാപ്പാ നിയമം ചുമത്തി പിടികൂടിയതിനാൽ നേരിട്ട് സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്. വി കെ പ്രശാന്ത് എംഎൽഎ ആയിരിക്കെ ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഈ കൊടും ക്രിമിനലിനെ മേയറും കരമന ജയനും ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുന്നുവെന്ന് വി കെ പ്രശാന്ത് പറഞ്ഞു
വധശ്രമ കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിൽ കോടതിയിൽ ഹാജരാകാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന സുഗതൻ്റെ മൊബൈൽ ഫോൺ വീടിൻ്റെ പരിസരത്ത് ഓൺ ആയത് മനസ്സിലാക്കിയ വട്ടിയൂർക്കാവ് പോലീസ് രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി അക്രമം സൃഷ്ടിച്ച ബിജെപി പ്രവർത്തകരെ പ്രതിരോധിക്കാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

