
ഹരിയാനയിൽ മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ. ഫരീദാബാദിലെ 50 വർഷം പഴക്കമുള്ള മസ്ജിദ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ പരിഗണനയിലാണ്.
Also read: ബാങ്കോക്കിൽ പോയത് ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോർട്ടിലെ പേജുകൾ കീറി; അൻപത്തൊന്നുകാരൻ പിടിയിൽ
സുപ്രീംകോടതിയിൽ കേസിലുള്ള അക്വാ മസ്‌ജിദാണ് നിയമവിരുദ്ധമായി പൊളിച്ചത്. മസ്‌ജിദിന് സമീപമുള്ള കടകളും അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിച്ചിരുന്നു. ‘മുന്നറിയിപ്പ് ഒന്നുംതന്നെ നൽകാതെയാണ് കോർപ്പറേഷൻ മസ്‌ജിദും കടകളും പൊളിച്ചുനീക്കിയത്.
Also read: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം കേൾക്കും
മസ്‌ജിദ് നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ 25 വർഷമായി കോടതിയിൽ കേസ് നടക്കുകയാണ്. പതിറ്റാണ്ടുകളായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് മസ്‌ജിദ് അനധികൃതമാണെന്ന് മുൻസിപ്പൽ കോർപ്പറേഷൻ ആരോപിച്ചത്’–- സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. പൊതുസ്ഥലത്തെ അനധികൃത നിർമാണമായി കണ്ടെത്തിയതിനാലാണ് മസ്‌ജിദ് പൊളിച്ചെതെന്നാണ് അധികാരികളുടെ ന്യായീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here