ഹരിയാനയിൽ മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ

ഹരിയാനയിൽ മസ്ജിദ് പൊളിച്ചു നീക്കി ബിജെപി സർക്കാർ. ഫരീദാബാദിലെ 50 വർഷം പഴക്കമുള്ള മസ്ജിദ് പൊലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുന്നറിയിപ്പ് നൽകാതെയാണ് കോർപ്പറേഷന്റെ നടപടി എന്ന്നാണ് വിവരം. മസ്ജിദ് നിൽക്കുന്ന ഭൂമി 20 വർഷമായി കോടതിയുടെ പരിഗണനയിലാണ്.

Also read: ബാങ്കോക്കിൽ പോയത് ഭാര്യ അറിയാതിരിക്കാന്‍ പാസ്‌പോർട്ടിലെ പേജുകൾ കീറി; അൻപത്തൊന്നുകാരൻ പിടിയിൽ

സുപ്രീംകോടതിയിൽ കേസിലുള്ള അക്വാ മസ്‌ജിദാണ്‌ നിയമവിരുദ്ധമായി പൊളിച്ചത്‌. മസ്‌ജിദിന്‌ സമീപമുള്ള കടകളും അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിപ്പിച്ചിരുന്നു. ‘മുന്നറിയിപ്പ്‌ ഒന്നുംതന്നെ നൽകാതെയാണ്‌ കോർപ്പറേഷൻ മസ്‌ജിദും കടകളും പൊളിച്ചുനീക്കിയത്‌.

Also read: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം കേൾക്കും

മസ്‌ജിദ്‌ നിലനിൽക്കുന്ന ഭൂമിയുടെ പേരിൽ 25 വർഷമായി കോടതിയിൽ കേസ്‌ നടക്കുകയാണ്‌. പതിറ്റാണ്ടുകളായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ, അടുത്തിടെയാണ്‌ മസ്‌ജിദ്‌ അനധികൃതമാണെന്ന്‌ മുൻസിപ്പൽ കോർപ്പറേഷൻ ആരോപിച്ചത്‌’–- സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന്‌ സ്ഥലത്ത്‌ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. പൊതുസ്ഥലത്തെ അനധികൃത നിർമാണമായി കണ്ടെത്തിയതിനാലാണ്‌ മസ്‌ജിദ്‌ പൊളിച്ചെതെന്നാണ്‌ അധികാരികളുടെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News