രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുത്; വാദവുമായി പ്രതിഭാഗം

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന ആവശ്യവുമായി പ്രതിഭാഗം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്നും പ്രതിഭാഗത്തിന്റെ വാദം. ഷാനെ കൊന്നതിൻ്റെ സ്വഭാവിക പ്രതികരണം മാത്രമായതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ല.

Also Read; സീതയെ സംരക്ഷിക്കാത്ത രാമന്‍ രാജ്യത്തിന്റെ രക്ഷകനോ ? വിരോധാഭാസങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ടാണ് കോടതിയിൽ ഹാജരാക്കിയത്. വിധിക്ക് മുൻപായി കോടതി പ്രതികളുടെ ഭാഗം കേൾക്കുന്നു.

Also Read; മോദിക്കെതിരായ പരാമർശം: ‘ഇത്തരം പ്രസംഗങ്ങൾ നടത്തിയാൽ കത്തി കയറ്റും’, നിരൂപകനും അധ്യാപകനുമായ കെ.വി. സജയ്ക്ക് സംഘ്പരിവാർ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here