
പാകിസ്ഥാന്റെ മൂന്ന് വ്യോമത്താവളങ്ങളില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് കഷ്ടി പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമത്താവളത്തില്‍ അടക്കമാണ് സ്‌ഫോടനമുണ്ടായത്. പാക് സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് എല്ലാ യാത്രാ, വാണിജ്യ വിമാനങ്ങള്‍ക്കുമുള്ള ആകാശപാത പാകിസ്ഥാന്‍ അടച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. പാക് മാധ്യമങ്ങളിലും സോഷ്യല്‍മീഡയകളിലും നിരവധി സ്‌ഫോടന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പായിട്ടില്ല. സൈനിക പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയാണ് ഉഗ്രശബ്ദത്തിലുള്ള തുടര്‍ സ്‌ഫോടനങ്ങളുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Read Also: പാകിസ്ഥാന് ഐഎംഎഫ് സഹായം
മുമ്പ് ചക്ലാല വ്യോമത്താവളം എന്നറിയപ്പെട്ടിരുന്ന നൂര്‍ ഖാന്‍, പാക് സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രമാണ്. വ്യോമത്താവളത്തിന് പുറമെ വി ഐ പികളുടെ ഗതാഗത കേന്ദ്രവുമാണ്. ചക്വാല്‍ നഗരത്തിലെ മുരീദ് വ്യോമത്താവളം, പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ജില്ലയിലുള്ള റഫീഖി വ്യോമത്താവളം എന്നിവിടങ്ങളിലും സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here