
പൊറോട്ടയിലെ വേറിട്ട രുചി. തനി പൊറോട്ട ഫ്രൈ എന്ന ഇരട്ട പേരും.ഇവനാണ് മധുര ടെമ്പിൾ സിറ്റിയുടെ ബൺ പറോട്ട. ആൾ ചില്ലറക്കാരനല്ല, 35ൻ്റെ ചെറുപ്പത്തിലാണ് പുള്ളിയിപ്പോൾ. മൂന്നര പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലാകെ ബൺ പറോട്ട നേടിയത് മിനിമം 2000 കോടി രൂപയുടെ വിറ്റ് വരവാണ്.
1991 ൽ കറുപ്പണ്ണ വിജയ ദമ്പതികളുടെ സൃഷ്ടി, അവരതിന് ബൺ പറോട്ട എന്ന് മൂന്ന് വട്ടം പേര് ചൊല്ലി വിളിച്ചു. അതോടെ ഉറങ്ങാത്ത നഗരമായ മധുര ഏറ്റെടുത്തു.നാട്ടുകാർ അർദ്ധരാത്രി തെരുവിലിറങ്ങി ബൺ പറോട്ട കഴിക്കാൻ തുടങ്ങി ദ്രാവിഡ ഭക്ഷണം അങ്ങനെ വേൾഡ് ഫെയ്മസായി.ഏഷ്യൻ രാജ്യങളാകെ ബൺ പറോട്ട മെനുവിൽ കാസിനോവയെ പോലെ തിളങ്ങി. അതേ സമയം മധുര സ്വദേശികളും വിനോദ സഞ്ചാരികളും ബൺ പറോട്ടയെ അവരുടെ ദേശീയ ഭക്ഷണമായി അംഗീകരിച്ചു. മധുരയിലെ ഹോട്ടലുകളിൽ ഏകദേശം ലക്ഷ കണക്കിന് ബൺ പറോട്ട ഒരു ദിവസം പിറക്കുന്നത്.
ഇത് സംബന്ധിച്ച ഒരു വിഡിയോ കാണാം
ENGLISH NEWS SUMMARY: Madurai city bun parotta

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here