
മൂന്നാര്‍ ചിലന്തിയാര്‍ പുഴയോരത്ത് കഞ്ചാവ് 96 ചെടികള്‍ കണ്ടെത്തി. പുഴയ്ക്ക് സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ പരിപാലിച്ചിരുന്നത്. കണ്ടെത്തിയ 96 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു. മൂന്നു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയില്‍ ആയിരുന്നു ചെടികള്‍
മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. മൂന്നാര്‍ എക്സ്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചെടികള്‍ നശിപ്പിച്ചു.
പുഴയോരത്തെ കുറ്റികാടുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നതിനാല്‍ പെട്ടെന്ന് കഞ്ചാവ് വളര്‍ത്തുന്നത് മനസിലാക്കാന്‍ സാധിച്ചില്ല.
Also Read : ഏഴ് വയസുകാരിയെ പീഡന ശേഷം കൊന്ന് അഴുക്ക് ചാലിൽ തള്ളി; ഗുജറാത്തിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ വിധിച്ച് കോടതി
പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
അതേസമയം കഴിഞ്ഞദിവസം പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായിരുന്നു. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ എന്നിവരെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലുള്ള ലോഡ്ജിൽ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും പിടിയിലായത്. യുവാക്കളെ ലക്ഷ്യമിട്ട് ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. ആലുവ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here