പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 3 പേര്‍ കുറ്റക്കാര്‍

ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 3 പേര്‍ കുറ്റക്കാരെന്ന് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. ആറു പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തെ രണ്ട് പേരുടെ കേസ് നടക്കുന്നത് തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡില്‍ ആണ്.

ALSO READ:കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബിജെപി മെമ്പര്‍മാരുടെ പിന്തുണയോടെ യുഡിഎഫ് ജയം

ഇടുക്കി പൂപ്പാറയില്‍ സുഹൃത്തുമൊത്ത് തേയിലക്കാട്ടിലേക്ക് പോകുമ്പോള്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ തമിഴ്‌നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാര്‍ എന്നിവരും പൂപ്പാറ സ്വദേശിയായ സാമുവല്‍ എന്ന ശ്യാമും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ചേര്‍ന്ന് അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവര്‍ക്ക് ഒത്താശ ചെയ്തത് നാലാം പ്രതി അരവിന്ദായിരുന്നു. ഇയാളെ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുകയും ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ സുഗന്ദ്, ശിവകുമാര്‍,സാമുവല്‍ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു.

2022 മെയ് 29നാണ് സംഭവം നടക്കുന്നത്. പ്രതികളെ അന്നത്തെ മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഡ്വ. സ്മിജു കെ ദാസ് ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 24 സാക്ഷികളെയും 43 രേഖകളും കോടതിയില്‍ ഹാജരാക്കി. ജഡ്ജി സിറാജുദ്ദീന്‍ സി എ കേസില്‍ വിധി പറയും.

ALSO READ:യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News