
ആശങ്കകൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയിൽ യുഎസ്-ഇറാൻ ചർച്ച ഇന്ന്. സമാധന ചർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തി. ചർച്ചകൾ ആരംഭിക്കാനിരിക്കെ ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് ഇറാൻ. പാർലമെന്റ് സ്പീക്കറാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. എക്സിലൂടെയാണ് സമാധാന ചർച്ചകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം മുന്നോട്ട് വച്ചത്.
ഇറാൻ പാർലമെന്റ് സ്പീക്കറായ മുഹമ്മദ് ബാഗർ സമാധാന ചർച്ചകൾക്ക് മുന്നോടിയായി ലബനനിൽ വെടിനിർത്തൽ കൊണ്ടുവരണമെന്നും ഇറാന്രെ പിടിച്ചുവച്ച ആസ്തികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. ഈ രണ്ട് കാര്യവും വെടിനിർത്തലിന് മുമ്പ് ധാരണയായതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകൾക്ക് മുമ്പ് ഈ രണ്ട് കാര്യവും ധാരണയിലാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണവും നടന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

