
കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കായിസംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നില്ല എന്ന് ശിവദാസൻ എം പി. ആരോഗ്യമേഖലയില്‍ കേരളം വലിയ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ പുരോഗതിയുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നും എം പി രാജ്യസഭയിൽ പറഞ്ഞു.
Also read: ബുക്ക് മൈ ഷോയിൽ 12 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ
‘പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പേരും ബോര്‍ഡിന്റെ നിറവും മാറ്റാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. മലയാളത്തിലുളള ബോര്‍ഡ് പോലും വേണ്ടെന്ന് കേന്ദ്രം പറയുന്നു. പ്രാഥമിക കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഉപകരണങ്ങളോ നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. ആരോഗ്യ കേന്ദ്രത്തിന്റെ പേരും നിറവും ഭാഷയും മാറ്റുന്നത് കേന്ദ്രത്തിന്റെ ഹോബിയാണ്. 637 കോടി രൂപയാണ് കേന്ദ്രം ഇതിന്റെ പേരില്‍
തടഞ്ഞുവച്ചിരിക്കുന്നത്.
Also read: ശശി തരൂർ യഥാർത്ഥത്തിൽ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെ: ഡോ. ജോൺ ബ്രിട്ടാസ് എംപി
എയിംസ് എന്ന ആവശ്യം ഇപ്പോഴും പരിഗണിച്ചിട്ടില്ല. ആശാ പ്രവര്‍ത്തകര്‍ക്കുളള ഇന്‍സെന്റീവ് വര്‍ദ്ധിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നില്ല. വെറും 1200 മാത്രമാണ് ഇപ്പോഴത്തെ ഇന്‍സെന്റീവ്. കേരളമാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.എന്നാല്‍ ചില കോണ്‍ഗ്രസ് എംപിമാര്‍ ഈ സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന
നിലപാട് സ്വീകരിക്കുന്നു – ശിവദാസൻ എം പി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here