ലക്ഷദ്വീപിൽ മദ്യം വേണോ? ; പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി സർക്കാർ

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ അഭിപ്രായം തേടി സർക്കാർ. അഡീഷണൽ ജില്ലാ കളക്ടർ ഡോ ആർ ഗിരിശങ്കറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Also Read:മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി

മദ്യനിർമാണം, സംഭരണം, വിൽപന തുടങ്ങിയവയ്ക്ക് ലൈസൻസ് നൽകൽ, എക്സൈസ് കമ്മീഷണറെ നിയമിക്കൽ, വ്യാജമദ്യവിൽപനയ്ക്കുള്ള ശിക്ഷ, നികുതിഘടന എന്നിവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ബില്ല് നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതെയാകും.

നിലവിൽ ലക്ഷദ്വീപിൽ മദ്യത്തിന് നിരോധനമുണ്ട്. എന്നാൽ ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമായി നിയന്ത്രണത്തോടെ മദ്യം നൽകുന്നുണ്ട് . കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി ഇത് വ്യാപിപ്പിക്കാൻ 2021-ൽ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം നടന്നില്ല.

Also Read:എ എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു

ദ്വീപിൽ മദ്യം കൊണ്ടുവരുന്നത് പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എൻ എസ് യു ഐ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ബില്ലിനെതിരെ  collectorate@gmail.com എന്ന വിലാസത്തിൽ അഭിപ്രായങ്ങൾ അറിയിക്കണമെന്നും എൻ എസ് യു ഐ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News