ഒഡീഷ ട്രെയിന്‍ ദുരന്തം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി രാവിലെ അപകട സ്ഥലത്ത് എത്തും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും രാവിലെ അപകടസ്ഥലം സന്ദര്‍ശിക്കും.

Also Read- ഒഡീഷ ട്രെയിൻ ദുരന്തം; മരണസംഖ്യ 233 കടന്നു, ആയിരത്തോളം പേര്‍ക്ക് പരുക്ക്

ഇന്നലെ രാത്രി 7.20 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 233 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി പേര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also Read- ’45 ബാഗുകളില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരീരഭാഗങ്ങള്‍’; കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്

ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ചിതറിക്കിടന്നിരുന്ന ബോഗികളിലേക്ക് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ഹൗറ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചുകയറിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. സിഗ്നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News