
ചങ്ങനാശേരിയിൽ നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി അസിം കാങ്ങ്മെയ് ആണ് അറസ്റ്റിലായത്
എസ്പിയുടെ ഡാൻസാഫ് ടീമും , ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് ഇയാളെ
പിടികൂടിയത്. ഒരു മാസം മുമ്പ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി കഴിഞ്ഞാഴ്ചയാണ് പുറത്തിറങ്ങിയത്.
ALSO READ: രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരന് സസ്പെൻഷൻ
അതേസമയം പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ്, കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ എന്നിവരെയാണ്
പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലുള്ള ലോഡ്ജിൽ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും പിടിയിലായത്. യുവാക്കളെ ലക്ഷ്യമിട്ട് ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികളിലാക്കി ആയിരം രൂപ നിരക്കിൽ ആയിരുന്നു കച്ചവടം. ആലുവ, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here