സുപ്രീംകോടതി കൊളീജിയത്തിൽ മാറ്റം

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിൽ മാറ്റം. ജസ്റ്റിസുമാരായ കെ.എം. ജോസഫും അജയ് രസ്തോഗിയും വിരമിച്ചതോടെയാണ് കൊളീജിയത്തിൽ മാറ്റം സംഭവിച്ചത്.

ഇരുവരുടെയു ഒഴിവിലേക്ക് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരെ ഉൾപ്പെടുത്തി. നിലവിൽകൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ കൂടി അടങ്ങിയതാണ് കൊളീജിയം. ഇതിൽ ജസ്റ്റിസുമാരായ ഖന്നയും ഗവായിയും സൂര്യകാന്തും ഭാവിയിൽ ചീഫ് ജസ്റ്റിസുമാരാകാൻ സാധ്യതയുള്ളവരാണ്.

Also Read: ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രങ്ങളുടെ ഉപയോഗം; ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനം; ഹൈക്കോടതി

അതേ സമയം; ജസ്റ്റിസ് വി. രാമസുബ്രമണ്യൻ വ്യാഴാഴ്ച സുപ്രീംകോടതിയിൽനിന്ന് വിരമിക്കും.ജസ്റ്റിസ് കൃഷ്ണമുരാരി ജൂലൈ എട്ടിനും വിരമിക്കും. ഇതോടെ ഉന്നതകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30ൽ താഴെയാകും. ഈ ഒഴിവുകൾ ഫലപ്രദമായി നികത്തൽ കൊളീജിയത്തിന്റെ ഉത്തരവാദിത്തമാണ്. വേനലവധിക്കുശേഷം സുപ്രീംകോടതി ജൂലൈ മൂന്നിന് തുറക്കും.

Also Read: ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനുള്ള മൂന്നംഗ കൊളീജിയത്തിലും മാറ്റം വന്നു. ഇതിൽ ജസ്റ്റിസ് ജോസഫിന് പകരം ജസ്റ്റിസ് ഖന്നയെ ആണ് ഉൾപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഇതിന്റെയും തലപ്പത്ത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആണ് ഇതിൽ അംഗമായ മറ്റൊരാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News