
ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. 120 ഓളം പേജുള്ള കുറ്റപത്രമാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പെൺകുട്ടിയുടെ ആൺ സുഹൃത്തായ അനൂപിനെതിരെ, കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
Also read: കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം; ബാറ്ററി തകരാർ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്
നൂറോളം സാക്ഷികളുടെ മൊഴികളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷാൾ എന്നിവയാണ് കേസിലെ പ്രധാന തെളിവുകൾ. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നിർണായകമായി.
Also read: കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം; ബാറ്ററി തകരാർ കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്
ജനുവരി 26 ന് വൈകുന്നേരം പെൺകുട്ടിയെ അബോധാവസ്ഥയിൽ വീടിനുള്ളിൽ ഉറുമ്പരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി മുറിവേറ്റിരുന്നു. കഴുത്തിൽ കയർ മുറുകിയ പാടുകളും ഉണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പെൺകുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നതായി പൊലീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here