ഒടുവില്‍ കാന്‍സര്‍ കണ്ടെത്താന്‍ എഐ വേണ്ടി വന്നു! എന്തൊക്കെയാ ഈ ‘കൊച്ചു’ യുഎസില്‍ നടക്കുന്നത്!

സാധാരണ ഒരു രോഗം വന്നാല്‍ അത് എന്താണെന്ന് കണ്ടെത്തുന്നത് ഡോക്ടര്‍മാരാണ്. പക്ഷേ ഇവിടെ ഒരു യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ തന്നെ സഹായകമായത് ചാറ്റ് ജിപിടിയാണ്. അമേരിക്കയില്‍ നിന്നുള്ള നാല്‍പതുകാരി ലോറല്‍ ബാനണ്‍ ആണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രോഗത്തിന്റെ ആദ്യ ലക്ഷണം പ്രകടമാകുന്നതെന്ന് ബാനണ്‍ പറയുന്നു. കൈവിരലുകള്‍ മടക്കുന്നതിനാണ് ബുദ്ധിമുട്ട് നേരിട്ടത്. ഇതോടെ ഡോക്ടറെ സമീപിച്ചെങ്കിലും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന രോഗമാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്.

ALSO READ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് റോസ് അവന്യൂ കോടതി

പക്ഷേ.. പിന്നീടാണ് സ്ഥിതി വഷളായത്. ശരീരഭാരം കുറഞ്ഞു.. വയറുവേദന അസഹനീയമായി അനുഭപ്പെടാന്‍ തുടങ്ങി. അപ്പോഴും മറ്റ് പല നിഗമനങ്ങളിലേക്കുമാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെ ആകെ വലഞ്ഞ ബാനണ്‍ ചാറ്റ് ജിപിടിയോട് തന്റെ ദുരവസ്ഥയുടെ ലക്ഷണങ്ങള്‍ സൂചിപ്പിച്ചു. അതാണ് വഴിത്തിരിവായത്. രോഗലക്ഷണങ്ങള്‍ വിലയിരുത്തിയ എഐ, ഇത് ഹാഷിമോട്ടോ രോഗവാസ്ഥയുടെ ലക്ഷണങ്ങളുമായി ബന്ധമുണ്ടെന്ന വിവരമാണ് കൈമാറിയത്.

പക്ഷേ, ഈ രോഗത്തിനുള്ളത് പോലെ ക്ഷീണമോ ഉന്മേഷ കുറവോ യുവതിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ എഐ നിര്‍ദേശിച്ച പരിശോധനകള്‍ കൃത്യമായി നടത്തി. തൈറോയിഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കാന്‍സറാണെന്ന് കണ്ടെത്തി.

ALSO READ: 70 ലക്ഷം നിങ്ങളുടെ വീട്ടിലേക്കാണോ എന്നറിയേണ്ടേ ? വേഗം ടിക്കറ്റ് എടുത്തു നോക്കൂ .. നിര്‍മല്‍ ലോട്ടറി NR 429 നറുക്കെടുപ്പ് ഫലം പുറത്ത്

ചാറ്റ് ജിപിടിയില്‍ നോക്കിയില്ലായിരുന്നെങ്കില്‍ രോഗാവസ്ഥ എന്താണെന്ന് മനസിലാകാതെ ചികിത്സ തുടരുമായിരുന്നെന്നാണ് യുവതി പറയുന്നത്. രോഗാവസ്ഥ മുന്‍കൂട്ടി തിരിച്ചറിഞ്ഞത് രോഗമുക്തയാകാനുള്ള സാധ്യത കൂട്ടിയെന്നാണ് യുവതി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News