
പന്ത്രണ്ടാം വയസ്സിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി പത്ത് വർഷത്തിന് ശേഷം വെളിപ്പെടുത്തി. പ്രതിക്ക് ജീവ പര്യന്തം തടവ് ശിക്ഷ വിധിച്ച്കോടതി. തമിഴ്‌നാട്ടിൽ ആണ്ഈ അപൂർവ്വ സംഭവം നടന്നത്. തന്നെ ലൈംഗീകമായി പീഡിപ്പിച്ച വ്യക്തിക്കെതിരെ ചെന്നൈയിലെ പ്രത്യേക കോടതിയിലെത്തിയാണ് പെൺകുട്ടി മൊഴി നൽകിയത്. ഇപ്പോൾ 22 വയസ്സുള്ള ഒരു പെൺകുട്ടി, തന്നെ ബലാത്സംഗം ചെയ്ത പുരുഷനെ നിയമത്തിന് മുൻപിൽ എത്തിച്ച് അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തു.
2015 ൽ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന ചെന്നൈയിലെ വീടിന്റെ ഉടമയുടെ മരുമകനായിരുന്നു പ്രതി അബ്ബാസ് . ഇയാൾ ഫെബ്രുവരി 7 ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ദിണ്ടിഗലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ചു.പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പോലീസ് 12 വയസ്സുള്ള കുട്ടിയെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ അലിയെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് ശേഷം പ്രതിയെ ഭയന്ന്, കുടുംബം നഗരം വിട്ട് ഒരു വിദൂര ഗ്രാമത്തിലേക്ക് താമസം മാറി, പുതിയ വ്യക്തിത്വങ്ങൾ സ്വീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം കുട്ടി സ്കൂൾ പഠനം ഉപേക്ഷിച്ചു. ഈയിടെ എംകെബി നഗറിലെ ഉദ്യോഗസ്ഥർ അതിജീവിച്ചവളെയും അമ്മയെയും കണ്ടെത്തി. പോക്സോ നിയമപ്രകാരം കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയിലെ ജസ്റ്റിസ് രാജലക്ഷ്മിയുടെ മുമ്പാകെ അവരെ ഹാജരാക്കി. ഇപ്പോൾ 51 വയസ്സുള്ള അബ്ബാസ് അലി പെൺകുട്ടിയോട് ചെയ്ത ക്രൂരതകൾ അതിജീവിത വിവരിച്ചു.
വാദം കേട്ട ശേഷം ഏപ്രിൽ 3 ന് ജസ്റ്റിസ് രാജലക്ഷ്മി വിധി പ്രസ്താവിച്ചു.
ALSO READ : തോളിൽ വച്ച കൈ മാറ്റാൻ പറഞ്ഞു, കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് മർദനം; പ്രതി പിടിയിൽ
തട്ടിക്കൊണ്ടുപോകലിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 366 പ്രകാരം അബ്ബാസ് അലിക്ക് പത്ത് വർഷം തടവും പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവും വിധിച്ചു. ഐപിസി പ്രകാരം 10,000 രൂപയും പോക്സോ വകുപ്പുകൾ പ്രകാരം 25,000 രൂപയും പിഴയും വിധിച്ചു. കോടതി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ അതിജീവിച്ചയാൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here