തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; പുരോഹിതനെ മർദിക്കാൻ കൂട്ട് നിന്നത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി

തെലങ്കാന സ്കൂളിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പുരോഹിതനെ മർദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാനും ആളുകളെ കൂട്ടി ആക്രമണം നടത്താനും സംഘപരിവാറിനെ സഹായിച്ചത് കോൺഗ്രസ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ALSO READ: വര്‍ണശോഭ തീര്‍ക്കാന്‍ കുടമാറ്റം; പൂരത്തില്‍ അലിഞ്ഞ് തൃശൂര്‍

അവിടത്തെ മുഖ്യമന്ത്രി കേരളത്തിൽ വന്നിരുന്നു.പ്രധാനമന്ത്രിയെ മാതൃകാ പുരുഷനാക്കിയ ആളാണ് അദ്ദേഹം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംസ്ഥാനത്ത് ആണ് ഈ ആക്രമണമുണ്ടായത്. കാന്തപുരം അബൂബക്കർ മുസല്യാർ ഇതിനെ അപലപിച്ചു കണ്ടുവെന്നും ഇത് തികച്ചും സ്വാഗതാർഹമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിൽ മുസ്ലീമിന് നേരെയാണ് ആക്രമണമുണ്ടായത്.ആർഎസ്എസ് നമ്മുടെ രാജ്യത്തെ മതനിരപേക്ഷത അംഗീകരിക്കുന്നില്ല. രണ്ടാമൂഴത്തിൽ രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒരു പാട് കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്തു. ആദ്യം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെച്ചു. പൗരത്വനിയമ ഭേദഗതി കൊണ്ട് വന്നാണ് ആദ്യം ഇത് നടപ്പാക്കിയത്. ലോകം തന്നെ ഞെട്ടിയ സംഭവമാണിതെന്നും ലോകത്ത് ഒരു പരിഷ്കൃത രാഷ്ട്രവും പൗരത്വം മതാടിസ്ഥാനത്തിൽ ആക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെതിരെ നടന്ന സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു കോൺഗ്രസുകാരനെയും കണ്ടില്ലെന്നും കേരളം ഇത് നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ‘വോട്ടവകാശം വിനിയോഗിക്കുന്നത് രാജ്യത്തോടുള്ള കടമ’; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ടുചെയ്തു, ദൃശ്യങ്ങള്‍

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ മൂല്യങ്ങൾ ഓരോന്നായി തകർക്കുന്ന നിലപാടാണ മോദി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എളമരം കരീമിന്റെ തെരഞ്ഞടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാപനങ്ങളെ സംഘപരിവാറിൻ്റെ കാൽക്കീഴിൽ കൊണ്ടുവരാനാണ് മോദി ശ്രമിച്ചത്. എല്ലാം കാവിവൽക്കരിക്കുന്ന നിലപാടാണ് ബിജെപി തുടർന്ന് വരുന്നത്. മതനിരപേക്ഷത രാജ്യത്തിന് പറ്റുന്നതല്ല എന്നതാണ് ആർഎസ്എസ് നിലപാട്. അവർ ആ നയം നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News