
പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള| Amritsar blast| BJP| Jalandhar blast| ബിജെപിയുടെ പദ്ധതിയാണ് സ്ഫോടനമെന്ന് ഭഗവന്ത് മാൻ പറഞ്ഞു. അതേസമയം സ്ഫോടനത്തിൽ എൻ ഐ എ യുടെ അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഫോടനം നടന്ന അമൃത്സർ ജലന്തർ എന്നിവിടങ്ങളിൽ എൻ ഐ എ സംഘം പരിശോധന നടത്തി.മേഖലയിൽ നിന്ന് ശേഖരിച്ച ഫോറൻസിക് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായും അന്വേഷണസംഘം വ്യക്തമാക്കി. അതിനിടെ ജലന്ധറിലെ സ്ഫോടത്തിൻ്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ഖലിസ്ഥാൻ ആർമി ഏറ്റെടുത്തു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിലും ജലന്തറിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Also Read: മുഖ്യമന്ത്രിപ്പോര് കടുക്കുന്നു; ഡൽഹിയിൽ പോയി മടങ്ങി ചെന്നിത്തല, എഐസിസി നിരീക്ഷകരും കേരളത്തിൽ
ചൊവ്വാഴ്ച രാത്രി 8 മണിയോടെ ജലന്ധറിലെ ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയേഴ്‌സ് ആസ്ഥാനത്തിന് പുറത്താണ് ആദ്യം സ്ഫോടനം ഉണ്ടായത്. രാത്രി 10.50 ഓടെ അമൃത്സറിലെ കന്റോൺമെന്റ് പ്രദേശത്തിനടുത്തുള്ള ഖാസയിലും സ്ഫോടനം ഉണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

