‘അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥ സൃഷ്ടിച്ച യുഡിഎഫ് ആണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്’: മുഖ്യമന്ത്രി

ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അവസ്ഥ സൃഷ്ടിച്ച യുഡിഎഫ് ആണ് ഇപ്പോള്‍ ഇടത് മുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു 2016 ലെ ദുരന്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫിനും ബിജെപിക്കുമെതിരെ വ്യാപക വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഇടത് മുന്നണി സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള ആക്ഷേപം ഉന്നയിക്കാന്‍ യുഡിഎഫ് തലസ്ഥാനത്ത് പരിപാടി നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരേ മനസോടെയാണ് ഇടത് മുന്നണി സര്‍ക്കാരിനെ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ അനുഭവത്തില്‍ ഒരു വീഴ്ചയും യുഡിഎഫിനും ബിജെപി ക്കും ചൂണ്ടിക്കാണിക്കാനില്ലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ അപവാദം പടച്ചുവിടുകയാണ്. അതിന് വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു,

സര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വയ്ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ബിജെപിയെ കൂട്ടുപിടിച്ച് ഇടത് മുന്നണി സര്‍ക്കാരിനെതിരെ യുഡിഎഫ് നെറികേട് കാട്ടുകയാണ്. 2016 ന് മുന്‍പ് കേരളം എന്തായിരുന്നു എന്ന് ആരും മറന്നുകാണില്ല. വലിയ തോതില്‍ നിരാശയുള്ള കാലമായിരുന്നു. സര്‍വ മേഖലയിലും നാടിനെ വലിയ തോതില്‍ പുറകോട്ടടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News