ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കും; സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നു: മുഖ്യമന്ത്രി

Pinarayi vijayan

സർവതലങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ലഹരിവി​രുദ്ധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നുണ്ടെന്നും, വിപുലമായ ലഹരി വിരുദ്ധ പ്രചരണം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലഹരിവി​രുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് തന്നെ മതമേലധ്യക്ഷന്മാരുടെയും രാഷ്ട്രീയപാർട്ടികളുടെയും യോഗങ്ങൾ ചേർന്നുവെന്നും പ്രതിപക്ഷനേതാവും മറ്റു നേതാക്കളും യോഗത്തിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ലഹരി ഉപയോഗം തടയാനും അക്രമോത്സുകത ഇല്ലാതാക്കാനും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതമോ ജാതിയോ പാർട്ടികളോ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരി വിരുദ്ധ ജാഗ്രത സന്ദേശം പകരുവാൻ എല്ലാ അവസരങ്ങളും ഉപയോ​ഗിക്കണം എന്ന് മത നേതാക്കളോടും, രാഷ്ട്രീയ പാർട്ടി നേതാക്കളോടും പറഞ്ഞു. ചില മത സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. No to drugs ക്യാമ്പയിൻ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വനിതാ, യുവജന, വിദ്യാർത്ഥി സംഘടനകളും, രാഷ്ട്രീയ പാർട്ടികളും ലഹരിക്കെതിരായ പ്രവർത്തനങ്ങൾ നടത്തണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ ഇത്തരം കാര്യങ്ങൾ നടത്തുകയാണ് വേണ്ടതെന്നും വിശദമായ അഭിപ്രായങ്ങൾ ഒരാഴ്ചക്കക്കം നൽകാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും. ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല എന്നത് ഉറപ്പ് വരുത്താൻ എല്ലാവരും രംഗത്തു വരണമെന്നുള്ള കാര്യങ്ങളും ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച യോഗങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കൂടാതെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും നടത്തുക എന്നും. ഡി ഹണ്ട് പരിശോധനകൾ കൂടുതൽ വിപുലമായ രീതിയിൽ നടക്കുകയാണെന്നും. ലഹരിക്കെതിരായി വിവിധ സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ നടത്തി വരുകയാണെന്നും മാതൃകാപരമായ ബോധവൽകരണ പരിപാടികളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News