കൂടുതൽ വിരട്ടേണ്ടെന്ന് ചൈന: ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മറുപടി

china vs us

34 ശതമാനം ഇറക്കുമതി തീരുവ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തിയാൽ 50 ശതമാനം തീരുവ ചെെനീസ് ഇറക്കുമതിക്ക് ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോൺൾഡ് ട്രംപിൻ്റെ ഭീഷണിക്കെതിരെ മറുപടിയുമായി ചൈന. അമേരിക്ക തങ്ങൾക്കെതിരായി ചുമത്തിയ ചുങ്കം പിൻവലിക്കുന്നില്ലെങ്കിൽ കൃത്യമായ മറുപടി നടപടികൾ സ്വീകരിച്ച് രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ചെെന പ്രതികരിച്ചു.

പകരത്തിന് പകരമായി അമേരിക്ക ചുങ്കം ചുമത്തുന്നത് ഒരടിസ്ഥാനവുമില്ലാതെയാണെന്നും. ഏകപക്ഷീയമായി ​തർക്കങ്ങൾ സൃഷ്ടിക്കുകയാണ്- ചെെനീസ് വാണിജ്യ വക്താവ് പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന സാധ്യതകൾ എന്നിവയിലൂടെ സാധാരണ നിലയിൽ തന്നെ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി. യുഎസ് ഈ നില തുടർന്നാൽ അവസാനം വരെയും പോരാടുമെന്നും ചെെന മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് വിദേശ രാജ്യങ്ങൾക്ക് മേൽ ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചത് . ഇന്ത്യയ്ക്ക് മേൽ 26% തീരുവ ആണ് ചുമത്തിയത്. വിദേശ ഓട്ടോ മൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇന്ത്യ- 26%, ചൈന-34%, യൂറോപ്യൻ യൂണിയൻ- 20%, വിയറ്റ്നാം- 46, ജപ്പാൻ- 24%, തായ്‌വാൻ- 46%, പാകിസ്ഥാൻ-58%, ദക്ഷിണ കൊറിയ-25%, തായ്ലൻഡ്- 36%, കമ്പോഡിയ-49%, സ്വിറ്റ്സർലൻഡ് -31% എന്നിങ്ങനെയാണ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്.10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരുന്നത്.

വിമോചന ദിനമെന്ന് ട്രംപ് സ്വയം പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ആയിരുന്നു പകരം തീരുവ പ്രഖ്യാപനം.പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇത്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം ആണെന്നും അമേരിക്ക സുവർണ കാലഘട്ടത്തിലേക്ക് മടങ്ങുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.

ട്രംപിൻ്റെ താരിഫ് യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യൻ വിപണികൾ അടക്കം തകർന്നടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 3000ലേറെ പോയിന്‍റ് (5.3%) ഇടിഞ്ഞു താഴ്ന്നിരുന്നു. നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് ഒഴുകിപ്പോയത് 20 ലക്ഷം കോടി രൂപയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1150 പോയിന്‍റും (5%) ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മാൾകാപ് സൂചികകളിൽ 10 ശതമാനത്തോളമാണ് അന്ന് ഇടിവ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News