
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശിച്ച മോക് ഡ്രില്‍ ഇന്ന് നടക്കും. തെരഞ്ഞെടുത്ത 244 ജില്ലകളില്‍ അടക്കം 259 സുപ്രധാന മേഖലകളിലാണ് മോക്ഡ്രില്‍ നടക്കുന്നത്. മെട്രോകള്‍, ആണവ നിലയങ്ങള്‍, തുറമുഖങ്ങള്‍ അടക്കം പ്രാധാന്യമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
മോക്ഡ്രില്ലിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അതാത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ അറിയിച്ചു. മോക് ഡ്രില്ലിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജമ്മു കാശ്മീരിലും ദില്ലിയിലും ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also: സൈന്യത്തിന് നന്ദി.. ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷം; രാമചന്ദ്രന്റെ മകൾ ആരതി
കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 54 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യ രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here