ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസ്സാക്കിയ 8 ബില്ലുകള്‍ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവര്‍ണ്ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയുണ്ടായി. നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകള്‍ നിയമമായിട്ടില്ല. കേരളത്തിലെ സര്‍വ്വകലാശാലാ നിയമനങ്ങളുടെ ഏകീകരണം യു.ജി.സി നിബന്ധനകള്‍ക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തില്‍ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു കാരണം, സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. കേരള പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല.
ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ ചുവടെ:-

READ ALSO:കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഇ ഡിയുടെ ശ്രമം: മുഖ്യമന്ത്രി

നിയമസഭ ചര്‍ച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്ന ഗവര്‍ണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം ബന്ധപ്പെട്ട മന്ത്രിമാര്‍ നല്‍കിയിട്ടും ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമപരമായ സഹായം തേടാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

READ ALSO:നവകേരള സദസ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് നിര്‍ഭാഗ്യകരമായ നിലപാട്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News