
കോൺഗ്രസിലെ മുഖ്യമന്ത്രി പോര് കനക്കുന്നു. തെരുവുകളിൽ വിഡി സതീശന്റെ ഫ്ളക്സിൽ പോസ്റ്റർ ഒട്ടിച്ചും പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. കൂലിക്കെടുത്ത ആളിനെ കണ്ട് പേടിച്ചെന്ന് പറഞ്ഞേക്കെന്നാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടേറിയേറ്റ് പരിസരത്ത് ഫ്ലക്സുകളിൽ പോസ്റ്ററുകൾ ഒട്ടിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. എന്നാൽ ഇതിനുപിന്നിൽ കെസിഅനുകൂലികളാണെന്നാണ് വിവരം.കഴിഞ്ഞദിവസം കെസിയുടെ ഫ്ലക്സുകൾ നശിപ്പിച്ചിരുന്നു.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ചുള്ള തർക്കം തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പരസ്യപ്രകടനങ്ങൾ ഒഴിവാക്കണമെന്നാവശ്യവുമായി വി ഡി സതീശൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസുബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശൻ പ്രതികരിച്ചിരിക്കുന്നത്. 102 സീറ്റുമായി കോൺഗ്രസ്സും യു.ഡി.എഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത് എന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി എന്നും അദ്ദേഹം കുറിച്ചു.
also read: ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടന്നതായും ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല എന്നും അദ്ദേഹം എഴുതി. പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം എന്നും അത്തരം നടപടികളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്നും അദ്ദേഹം കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

