നേതാക്കളുടെ പെട്ടിതൂക്കികളാകുന്ന കോണ്‍ഗ്രസ് സംസ്‌കാരം; കെ പി അനില്‍കുമാര്‍ അന്ന് പറഞ്ഞത് വൈറലാകുന്നു

kp-anil-kumar

കോഴിക്കോട് ഡി സി സി ഓഫീസ് ഉദ്ഘാടന വേളയില്‍ മുൻനിരയിൽ സ്ഥാനം പിടിക്കാൻ കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാക്കള്‍ ഇടികൂടി അപഹാസ്യരായത് ഈയടുത്തായിരുന്നു. കോണ്‍ഗ്രസിന്റെ ഈ ഇടിച്ചുകയറല്‍, പെട്ടിതൂക്കല്‍ സംസ്‌കാരം എത്രയോ കാലം മുമ്പ് തുടങ്ങിയതാണ്. കഴിവ് മാനദണ്ഡമാക്കാതെ നേതാക്കളെ പ്രീതിപ്പെടുത്തി സ്ഥാനമാനങ്ങള്‍ ഒപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം. ഇപ്പോഴിതാ, യൂത്ത് കോണ്‍ഗ്രസുകാര്‍ നേതാക്കളുടെ പെട്ടിതൂക്കികളാകരുതെന്ന മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി അനില്‍കുമാറിന്റെ പ്രസ്താവനയാണ് സോഷ്യല്‍മീഡിയയിലെ പുതിയ ഐറ്റം.

നേതാക്കളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയും അവരുടെ പെട്ടി ചുമക്കുകയും ചെയ്യുന്ന ജോലിക്കാരായി യൂത്ത് കോണ്‍ഗ്രസുകാര്‍ മാറരുതെന്നാണ് അന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞത്. എത്ര ഉന്നത നേതാവായാലും വിരല്‍ചൂണ്ടി ചോദ്യം ചെയ്യാനുള്ള കരുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുണ്ടാകണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പക്ഷേ ആ ആഹ്വാനമെല്ലാം വെള്ളത്തിൽ വരച്ച വരയായെന്നത് വേറെ കാര്യം. കോൺഗ്രസിൽ നിരന്തരം തഴയപ്പെട്ടതിൽ മനംനൊന്ത് ആ ബാന്ധവം ഉപേക്ഷിച്ച് സി പി ഐ എമ്മിനൊപ്പമാണ് നിലവിൽ കെ പി അനിൽകുമാർ.

Read Also: സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

എന്നാല്‍, കാലം ഇത്ര കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ ഒരിഞ്ച് മാറ്റം വന്നിട്ടില്ല എന്നാണ് കോഴിക്കോട്ടെ ആ ദൃശ്യം ഉറക്കെ പറയുന്നത്. മുന്‍നിര നേതാക്കളാണ് കോഴിക്കോട്ട് അടികൂടിയിരുന്നത്. കോഴിക്കോട്ട് മാത്രമല്ല, കോണ്‍ഗ്രസിന്റെ അധിക വേദികളിലും ഇതുതന്നെയാണ് സ്ഥിതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News