
കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ അന്ന് നിലപാടെടുത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മറുകണ്ടം ചാടുകയാണ്. സമരകാലത്ത് നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾ ഇപ്പോൾ അത് നിഷേധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കോൺഗ്രസ് നേതാവ് എം വിൻസെന്റ് എംഎൽഎയുടെ വെല്ലുവിളിയാണ് ഇതിലൊന്ന്. മുൻപ് നടത്തിയ പ്രസ്താവന കാണിച്ചാൽ രാഷ്ട്രീയ പ്രവർത്തനം നിർത്താമെന്നായിരുന്നു എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞത്. എംഎൽഎയുടെ വെല്ലുവിളി കൈരളി ന്യൂസ് ഏറ്റെടുക്കുകയും ചെയ്തു.
ALSO READ: വേടനെ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു
വിൻസറിനുള്ള മറുപടി കോൺഗ്രസ്സിന്റെ മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരന്റെ അന്നത്തെ പ്രതികരണത്തിലുണ്ട്. ഇനി എം വിൻസെൻ്റ് എംഎൽഎയ്ക്ക് എന്താണ് പറയാനുള്ളത്? ഒരു കോൺഗ്രസ് നേതാവ് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും തെറ്റ് തിരുത്തി എന്നൊരു വാക്കെങ്കിലും പറയാൻ തയ്യാറാകുമോ?
വീഡിയോ റിപ്പോർട്ട് കാണാം:
അതേസമയം വിഴിഞ്ഞത്തേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ തന്നെയാണ് കത്ത് നൽകിയതെന്നും വിവാദത്തെ തുടർന്നല്ല കത്ത് നൽകിയത്, സ്ഥലം എംപിക്കും എംഎൽഎയ്ക്കും കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെ പങ്കെടുക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here