എൻ എം വിജയന്റെ ആത്മഹത്യാ കേസിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതൃത്വം

K Sudhakaran

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയൻ ആത്മഹത്യക്ക് മുൻപ് അയച്ച കത്ത് കിട്ടിയെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞിരുന്ന കെപിസിസി പ്രസിഡന്റ് അന്വേഷണ സംഘത്തിനു മുമ്പിൽ മലക്കം മറിഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ ആ കത്തിനെക്കുറിച്ച് കെ സുധാകരന് മറുപടിയില്ലായിരുന്നു മൂത്തമകൻ അദ്ദേഹത്തിന്റെ മരണശേഷം തന്ന കത്ത് കിട്ടി എന്ന് മാത്രമാണ് കെ സുധാകരൻ മൊഴി കൊടുത്തത്.

എൻ എം വിജയന്റെ ആത്മഹത്യാ കേസിൽ മലക്കം മറിയുകയാണ് കോൺഗ്രസ് നേതൃത്വം. ഡിവൈഎസ്പി അബ്ദുൽസരീഫിന്റെ നേതൃത്വത്തിലുള്ള സംഘം കെപിസിസി പ്രസിഡന്റ്‍ കെ സുധാകരനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തശേഷം അദ്ദേഹത്തിന്റെ മൂത്ത മകൻ തനിക്ക് തന്ന കത്തിനെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നും തിരുവഞ്ചൂരും സണ്ണി ജോസഫും ആണ് ആ കമ്മീഷനിൽ ഉണ്ടായിരുന്നതെന്നും അവർ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിച്ചതായും അതിലെ വിവരങ്ങൾ പോലീസിനു കൈമാറാൻ പറ്റില്ലെന്നും ആണ് സുധാകരൻ മൊഴി കൊടുത്തത്.

Also Read: മാതൃഭൂമി ന്യൂസ് മാപ്പ് പറഞ്ഞു; നീക്കം മാഹി സ്‌റ്റേഷനിലെ എഎസ്‌ഐയ്ക്കെതിരായ വ്യജവാര്‍ത്തയില്‍

കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കോഴ വാങ്ങിയ തുകയും കത്തും കേന്ദ്രീകരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കോൺഗ്രസ് നേതാക്കൾ നടത്തിയ നിയമനകോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ എൻ എം വിജയൻ സുധാകരന് കത്ത് അയച്ചിരുന്നു പ്രശ്നത്തിൽ ഇടപെടണമെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നുമായിരുന്നു കത്ത്.

എന്നാൽ കെപിസിസി നേതൃത്വം വിഷയം ഗൗരവത്തിൽ എടുത്തില്ല. കടബാധ്യത വന്നതോടുകൂടിയാണ് മകനൊപ്പം വിജയന്‍ ജീവനൊടുക്കിയത്. സുധാകരന് ഉൾപ്പെടെ ആത്മഹത്യക്കുറിപ്പും ഉണ്ടായിരുന്നു. കേസിൽ ബാലകൃഷ്ണൻ എംഎൽഎ ഒന്നും വയനാട് എൻഡി അപ്പച്ചൻ രണ്ടും മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ് മൂന്നുപേരും ജാമ്യത്തിലാണ്.

Also Read: ‘ഇടതുപക്ഷത്തിന്‍റെ ഭാഗമായവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു’: എംവി ഗോവിന്ദൻ മാസ്റ്റർ

മൂന്നുദിവസം തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തത് ബാലകൃഷ്ണന്റെയും ഗോപിനാഥന്റെയും വീടും വയനാട് ഡിസിസി ഓഫീസും അന്വേഷണസംഘം റെയ്‌ഡ്‌ ചെയ്തു. എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News