
കോഴിക്കോട് ഡിസിസി ഓഫീസിനു മുന്നിൽ തമ്മിൽ തല്ലി കോൺഗ്രസ് പ്രവർത്തകർ. വയനാട് എംപി പ്രിയങ്കാ ഗാന്ധി പോയതിനു പിന്നാലെ ആയിരുന്നു കോഴിക്കോട് കോൺഗ്രസ് ഓഫിസ് മുറ്റത്ത് പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ സന്ദർശന സമയത്ത് ചിലരെ മാറ്റി നിർത്തിയെന്നു പറഞ്ഞ് ആയിരുന്നു തർക്കം. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ശാന്തമാക്കിയത്.
ഉദ്ഘാടന ചടങ്ങിനിടെ കോൺഗ്രസ് നേതാക്കൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായ അതേ കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസിൻ്റെ മുറ്റത്താണ് സംഭവം. ഇത്തവണ പ്രവർത്തകർ തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. ഓഫീസ് സന്ദർശിച്ച പ്രിയങ്ക ഗാന്ധി മടങ്ങിയ ഉടനെയായിരുന്നു പ്രവർത്തകരുടെ ആക്രോശം. ഉദ്ഘാടന ചടങ്ങിനിടെ മുൻപന്തിയിൽ എത്താൻ നേതാക്കൾ തമ്മിൽ ഉണ്ടായ തള്ളലിന് പിന്നാലെ പൊതുപരിപാടിയിൽ പാലിക്കേണ്ട മര്യാദ ചൂണ്ടികാട്ടി കെപിസിസി പെരുമാറ്റചട്ടം പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രവർത്തകരുടെ വക ഇത്തവണ ഉന്തും തള്ളും ഉണ്ടായത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിട്ടാണ് പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തിയത്. മെയ് മൂന്നിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി റോഡ് മാര്‍ഗമാണ് വയനാട്ടില്‍ എത്തിയത്.
ENGLISH SUMMARY: Congress workers clashed in front of the Kozhikode DCC office. A scuffle broke out between workers in the yard of the Kozhikode Congress office after Wayanad MP Priyanka Gandhi left. The dispute was over the allegation that some people were left out during Priyanka Gandhi’s visit. Finally, senior leaders intervened to calm things down.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here