
അധ്യയന വർഷാരംഭത്തിൽ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയാൻ ഇടപെടലുമായി കൺസ്യൂമർഫെഡ്. എല്ലാ ജില്ലകളിലും സ്റ്റുഡൻ്റ് മാർക്കറ്റുകൾ തുറക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പയ്യന്നൂരിൽ നടന്നു. പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേർന്നാണ് കൺസ്യൂമർഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റുകൾ തുറക്കുന്നത്.
കുടകൾ, ബാഗുകൾ, നോട്ട്ബുക്കുകൾ, ടിഫിൻ ബോക്സ്, സ്കൂൾ സ്റ്റേഷനറി തുടങ്ങിയവ സ്റ്റുഡൻ്റ് മാർക്കറ്റുകളിൽ ന്യായ വിലയ്ക്ക് ലഭിക്കും. പൊതുവിപണിയിലുള്ള എല്ലാ ബ്രാൻഡുകളും ഒപ്പം ത്രിവേണി നോട്ട്ബുക്കുകളും സ്റ്റോറുകളിൽ ലഭ്യമാണ്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുകയാണ് ലക്ഷ്യം. പയ്യന്നൂരിൽ ആദ്യ സ്റ്റുഡൻ്റ് മാർക്കറ്റ് തുറന്നുകൊണ്ട് സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
Also Read: കാസർഗോഡ് പുരാതന കാലത്തെ മൺപാത്രങ്ങളും അസ്ഥിയും കണ്ടെത്തി
പയ്യന്നൂർ എം എൽ എ ടി ഐ മധുസൂതനൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് എംഡി എം സലീം റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യ വിൽപ്പന നഗരസഭ ചെയർപേഴ്സൺ കെ വി ലളിതയും ത്രിവേണി നോട്ട്ബുക്ക് ആദ്യ വിൽപ്പന പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സലയും ത്രിവേണി കമ്പ്യൂട്ടർ ഫോം വിൽപ്പന ജോ റജിസ്ട്രാർ വി രാമകൃഷ്ണനും നിർവ്വഹിച്ചു. സംസ്ഥാനത്ത് 500 സ്റ്റുഡൻ്റ് മാർക്കറ്റുകളാണ് തുറക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here