ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊല; പ്രതിയെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് പൊലീസ്

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

also read- ‘അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് തെളിവില്ല’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദ ഹര്‍ജി ഹൈക്കോടതി തള്ളി

ആര്‍പിഎഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിംഗിനെതിരെ നേരത്തെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐപിസി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതി ചേതന്‍ സിംഗിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്.

also read- ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകള്‍ക്ക് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലീസ് കോടതിയോട് അവശ്യപ്പെട്ടത്. ഇന്നലെ പൊലീസിന്റെ ഈ അവശ്യത്തെ കോടതിയില്‍ പ്രതി ഭാഗം വക്കീല്‍ എതിര്‍ത്തിരുന്നു. കോടതി പ്രതിക്ക് ഈ കാര്യത്തില്‍ പറയാനുള്ളതെന്താണ് എന്ന് പരിശോധിച്ചതിനിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. സംശയാതീതമായി കൊലപാതകം തെളിയിക്കാന്‍ തെളിവുകള്‍ അവശ്യമാണ്. അതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News