‘എക്സാലോജിക്കുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്’: എ കെ ബാലൻ

വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരാണെന്ന് മുൻ മന്ത്രി എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ പരിഹാസ്യമാണ് കാട്ടികൂട്ടുന്നത് എന്നും കോടതിയുടെ പരിഗണനയുള്ള കേസിൽ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക എന്നും അദ്ദേഹം ചോദിച്ചു.

Also read:‘നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ’;നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യം; വിമർശനവുമായി സിപിഐഎം

‘ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണ്. ഈ ഗൂഡാലോചനക്ക്‌ പിന്നിൽ ചില വ്യക്തികൾ ഉണ്ട് . അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. ഇതിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് ഹൈകോടതി തന്നെ പറഞ്ഞതാണ്. പിന്നെ എത് സാഹചര്യത്തിലാണ് ഈ അന്വേഷണം.

Also read:കോഴിക്കോട് എൻ ഐ ടി വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത സംഭവം: പ്രതിഷേധവുമായി എസ്എഫ്ഐ

എങ്ങനെ വേട്ടയാടിയാലും ഒരു പ്രതികൂല വിധിയും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ വരില്ല. ക്രമവിരുദ്ധത നടന്നിട്ടുണ്ടെങ്കിൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കാൻ അനുമതി നൽകില്ലായിരുന്നു. ക്രമവിരുദ്ധത ഉണ്ടായിരുന്നെങ്കിൽ കമ്പനി പൂട്ടാൻ അനുവദിക്കരുതായിരുന്നു. ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണ് ഇത്. എ വി ഗോപിനാഥ്‌ സിപിഐഎമ്മിലേക്ക് വരാൻ താല്പര്യം കാണിച്ചാൽ അപ്പോൾ ഞങ്ങൾ നിലപാട് സ്വീകരിക്കും’ – എ കെ ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News